ബീഹാറിലെ മുസാഫർപൂർ കളക്ട്രേറ്റ് വളപ്പിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. പശ്ചിമബംഗാൾ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ബന്ധുക്കളെ കാണാനെത്തിയ യുവതിയെ അഞ്ച് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
കേസിൽ അഡീഷണൽ ജില്ലാ മജിസട്രേറ്റിന്റെ ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.