തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനകൊല.

image

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. അന്യജാതിക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു രാമനാഥപുരം സ്വദേശി ദേവകിയാണ് ജാതി വിദ്വേഷത്തിന് ഇരയായത്. തേവര്‍ സമുദായത്തില്‍പെട്ട ദേവിക ദളിത് വിഭാഗത്തില്‍പെട്ട സുരേഷ് കുമാറുമായി പ്രണയത്തിലാവുകയും കഴിഞ്ഞ വര്‍ഷം വിവാഹം കഴിക്കുകയും ചെയ്തു.

ദേവകിയുടെ വീട്ടുകാരുടെ എതിര്‍പ്പ് കാരണം വിവാഹശേഷം കേരളത്തിലാണ് ദേവകിയും സുരേഷും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മധുരയിലെ സുരേഷിന്റെ വീട്ടിലെത്തിയ ദേവകിയെ അമ്മ വെങ്കടീശ്വരി നയത്തില്‍ രാമനാഥപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 3 ദിവസമായിട്ടും ദേവകി തിരിച്ചെത്താതിനെത്തുടര്‍ന്ന് ഭര്‍ത്താവ് സുരേഷ് മധുര ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ദേവകിയുടെ മൃതദേഹം കണ്ടെത്തി. ദേവകിയുടെ അമ്മയും സഹേദരങ്ഹലും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അന്യജാതിക്കാരനെ വിവാഹം കഴിച്ചതാണ് കൊലപാതക കാരണമെന്ന് ചദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചാതായി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ദേവകി 5 മാസം ഗര്‍ഭിണിയായിരുന്നു. കൊലപതകവുമായി ബന്ധപ്പെട്ട് അമ്മയെയും സഹോദരനെയും മറ്റ് രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a comment