നാലുവയസ്സുകാരിയെ പീഡിപ്പിച്ച അഭിഭാഷകനെ രക്ഷിക്കാന്‍ ശ്രമം: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

imageകണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നാല് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകനെ അറസ്റ്റ് വൈകുന്നതില്‍ പ്രധിഷേധം ശക്തമാകുന്നു. ഇന്നലെ വൈകിട്ടോടെ അഭിഭാഷകനെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. അറസ്റ്റ് നടക്കുമെന്ന് സൂചന ലഭിച്ചതോടെ അഭിഭാഷകന്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്.

ശ്രീകണ്ഠാപുരം മടമ്പത്ത് താമസിക്കുന്ന നാല് വയസ്സുള്ള പെണ്‍കുട്ടിയെ അഭിഭാഷകന്‍ ക്വാട്ടേഴ്‌സില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയപരാതി. കഴിഞ്ഞ ദിവസം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടന്ന് ഡോക്ടര്‍ മാരാണ് രക്ഷിതാക്കളെ അറിയിച്ചത്.

കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മുറിവും അണുബാധയും ഉണ്ടായിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകന്റെ ക്വാട്ടേഴ്‌സിലായിരുന്നു വാടകയ്ക്ക് താമസിക്കുന്നത്. ഈ മാസം പതിനനഞ്ചിന് വീട്ടുകാരില്ലാത്ത സമയത്ത് ഇയാള്‍ പണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്നലെ തന്നെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഉച്ചവരെ അറസ്റ്റുണ്ടായില്ല. ഇതിനിടെ അഭിഭാഷകന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ,ഷുഗര്‍ പേഷ്യന്റാണെന്നാണ് ഇയാള്‍ പറയുന്നത്. അറസ്റ്റ് ഒഴിവാക്കി രക്ഷപ്പെടാനുള്ള നാടകമാണിതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്.

Leave a comment