ശീതള പാനീയത്തില്‍ മദ്യം കലര്‍ത്തി മാനഭംഗം: രണ്ടാം പ്രതിയും പൊലീസ് പിടിയിലായി

imageകൊയമ്പത്തൂര്‍: ശീതള പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി മലയാളി പെണ്‍കുട്ടിയെ കൊയമ്പത്തൂരില്‍ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയിലായി. കോഴിക്കോട് സ്വദേശി അതുലാണ് പിടിയിലായത്. അതുലിന്റെ ഇരട്ട സഹോദരന്‍ അഖില്‍ ഇന്നലെ പിടിയിലായിരുന്നു.

തലശ്ശേരി സ്വദേശിയായ മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് രണ്ടാം പ്രതി കോഴിക്കോട് സ്വദേശി അതുല്‍ സൂര്യകിരണിനെ കേസന്വേഷിക്കുന്ന തുടിയല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി മാസം ഇരുപത്തിമൂന്നിന് ഇരട്ട സഹോദരങ്ങളായ കോഴിക്കോട്ട് സ്വദേശികള്‍ തന്നെ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

ബസില്‍ സഞ്ചരിക്കവേ കൊയമ്പത്തൂരില്‍ വച്ച് അതുല്‍ പിടയിലാകുകയായിരുന്നുവെന്ന് തുടിയല്ലൂര്‍ പൊലീസ് അറിയിച്ചു. പിടിയിലായ പ്രതിയെ രാത്രിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി. വിദേശത്ത് ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ നാട്ടിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് അതുലിന്റെ ഇരട്ട സഹോദരന്‍ അഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

ശരവണാംപെട്ടിയിലെ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഖില്‍. ഇതേ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന്നിരയായ പെണ്‍കുട്ടി. സൗഹൃദത്തിന്റെ മറവില്‍ കൊയമ്പത്തൂര്‍ സായി ബാബ കോളനിയില്‍ വീട് വാടകക്കെടുത്ത് താമസിക്കുന്ന അഖില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി മദ്യം കലര്‍ത്തിയ ശീതളപാനീയ നല്‍കിയ ശേഷം സഹോദരനെ കൂട്ടുപിടിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.

അതുലിന്റെ ഇരട്ട സഹോദരന്‍ അഖില്‍ തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കൊയമ്പത്തൂരിലെ സ്വകാര്യ വനിത ഹോസ്റ്റലില്‍ താമസിച്ചാണ് പെണ്‍കുട്ടി പഠിനം നടത്തിയിരുന്നത്.

Leave a comment